Tuesday, July 2, 2013

ECSTASY



HE COULD THINK
NOTHING THEN,
HE HAD LOST HIS MEMORIES.....

THOUGH THE WAY WAS 
WET AND SLIPPERY
HE WAS ENJOYING THE RACE
HE NEVER WANTED TO REACH THE FINISHING POINT....

IN FACT HE WISHED
IF IT NEVER ENDED
HE WAS NOT HEARING 
ANYTHING BUT 
THE HEARTBEATS AND DEEP BREATHS...

HE ENJOYED EVERY DROP OF THE SWEAT
AND EVERY PULSE OF THE BODY
AS HE DIFFUSED INTO THE ECSTASY
HE COULD FEEL HER INNOCENT JOY TOO ....

Friday, June 1, 2012

വിമല



സ്റ്റാഫ് റൂമില്‍ സാധാരണ പോലെ ഭയങ്കര ഭഹളം......പുറത്തു ചാറ്റമഴ. ജനലിലൂടെ തെറിച്ചു വീഴുന്ന വെള്ളതുള്ളികള്‍. അതിനെക്കാള്‍ എന്നെ ത്രസിപ്പിച്ചത് നഗ്നയായ ഭൂമിയുടെ മണമാണ്.
സെവന്തിലെ കുട്ടികളുടെ നോട്ബുക്ക് കറക്റ്റ് ചെയ്യുകയായിരുന്നു ഞാന്‍. ഏതോ ഒരു ചിന്തയില്‍ ഇടക്കിടെ നോട്ടുപുസ്തകത്തിലും അതിലേറെ പുറത്തും നോക്കി ഞാനിരിന്നു.
എന്തൊരു ബോറാണീ പരിപാടി. സുന്ദരമായ അക്ഷരങ്ങളെ വികൃതമാക്കി എന്റെ ചുവന്ന മഷി അവിടവിടെ വൃത്തങ്ങള്‍ വരച്ചു.
ഇടക്കിടെ കമന്‍റ്സ് ഏതുതണമെന്നാണ് പ്രിന്‍സിപ്പളുടെ ഉത്തരവ്.

“മാഷെ” ................. ആരുടെയോ വിളികേട്ട് ഞാന്‍ നോക്കി.
“എന്തെങ്കിലും തന്നു സഹായിക്കണം “
ഞാന്‍  ചുവന്ന മഷി പെന്നു മേശപ്പുറത്തുവെച്ചു തലയുയര്‍ത്തി നോക്കി . തീരെ പരിചായമില്ലാത്ത ഏതോ ഒരു സ്ത്രീ.

യന്ത്രികമായി അവര്‍ ഒരു കുറിപ്പു എന്റെ നേരെ നീട്ടി..ഇമ്മാതിരി ഇനങ്ങളെ ഉള്ളിലോട്ട് വിട്ട പീയൂണ്‍ രാമനെ ശപിച്ചുകൊണ്ട് ഞാനാ കുറിപ്പു വാങ്ങി.
മുഖത്ത് വെറും ശൂന്യത മാത്രം  ഒരായിരം തവണ പെയ്തിറങ്ങിയ നിര്‍ജീവമായ കണ്ണുകള്‍. ഓര്‍ത്തുവെക്കാനൊന്നുമില്ലാത്ത പോലെ വിളറി വെളുത്ത  മുഖം
സാധാരണ പോലെ പ്രാരാബ്ദം നിറഞ്ഞ വരികള്‍ ഭര്‍ത്താവില്ലാത്ത സ്ത്രീ മകളുടെ കല്യാണത്തിന് അലയുകയാണ്...........
പോക്കറ്റിലുള്ള പത്തുരൂപ കൊടുക്കുന്നതിനിടയില്‍ ആ പേരും അഡ്രെസ്സും വായിച്ചപ്പോള്‍ ഞാനാറിയാതെ അവരെ ഒന്നുകൂടി നോക്കി.

“വിമല,കടുക്കുത്ത്,ബാലുശ്ശേരി,കോഴിക്കോട്,”

നിസ്സംഗദയോടെ എന്നെ ഒന്നുകൂടി നോക്കി വിമല റൂമുവിട്ടു ഇറങ്ങിപ്പോയി.

“ഗോവിന്ദ്, എത്രയാ കൊടുത്തത്?” .ദേവിടീച്ചര് തുടങ്ങി..........
“എനിക്കു നന്നായറിയാം ..എന്റെ അമ്മായിയുടെ വീട്ടിനടുത്താണ് അവരുടെ വീട്.  ഗതീപ്പിടിക്കാത്ത ജന്മമാണ്. പതിനഞ്ചാം വയസ്സില്‍ ഒരു വീടില്‍ പണിക്കുപയതാണ്. പത്തു പതിനഞ്ചു കൊല്ലം അവിടെ നിന്നു.അവിടെ നിന്നും പറഞ്ഞയച്ച് ഒരു കൊല്ലം  കഴിഞ്ഞപ്പോള്‍ പ്രസവിച്ചു.വീട്ടിലുണ്ടായിരുന്ന ആകെ തുണ അമ്മയായിരുന്നു.അവരും മരിച്ചപ്പോള്‍ ഈ വിമല കുട്ടിയെ ഒറ്റയ്ക്ക് വളര്‍ത്തി. ഇപ്പോള്‍ പെണ്ണിനെ കെട്ടിക്കാനാണ് തെണ്ടുണത്.”
പുറത്തു മഴ നിന്നിരുന്നു. ജനലിലൂടെ  വരുന്ന കാറ്റിന് ചെറിയ ചൂടും. . ശബ്ദമുഖരിതമായ സ്റ്റാഫ്ഫ്റൂമിലെ ആള്‍ത്തിരക്കൊഴിഞ്ഞു. പുറത്തെ റോഡിലൂടെ വിമല നടന്നു നീങ്ങുണ്ത് ഞാന്‍ കണ്ടു.
...............................................................................................................................................................................................
ഞാന്‍ മൂന്നാം ക്ലാസ്സില്‍ ആയപ്പോഴാണ് വിമല അമ്മയെ സഹായിക്കാന് വീട്ടില്‍ വന്നത്. വേറെ സഹോദരങ്ങളില്ലാത്ത എനിക്കു  വിമലയായിരുന്നു തുണ.എന്നെ കുളിപ്പിക്കാനും എന്റെ കൂടെ കളിക്കാനും എല്ലാം അവളായിരുന്നു.അച്ഛനും അമ്മയും ജോലിക്കാരായിരുന്നു.
വര്‍ഷങ്ങള്‍ കഴിഞ്ഞു ഞാന്‍ പ്രീ ഡിഗ്രിക്ക് പഠിക്കുമ്പോഴും വിമലയുണ്ടായിരുന്നു അവിടെ. സ്റ്റഡി ലീവ് സമയത്തു  പഠിച്ചു മുഷിയുമ്പോള്‍ ഞാന്‍ വിമലയെ ശ്രദ്ധിക്കാന്‍ തുടങ്ങിയത്..
എപ്പോഴും മൂകമായി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്ന അവള്‍ എന്റടുത്ത് വരുമ്പോളായിരുന്നു  ഏറെ സന്തോഷവതിയാകുന്നത്
ഒരു ദിവസം ആദ്യമായി ഒരു സ്ത്രീയുടെ വിയ്ര്‍പ്പിന്റെ ഗന്ധം ഞാനറിഞ്ഞു,പിന്നീടത് എങ്ങിനെയോ അത് സുഗന്ധമായി മാറിയിരുന്നു.
പ്രീഡിഗ്രിക്കു ശേഷം ഡിഗ്രിക്ക് ഹോസ്റ്റലില്‍ താമസം തുടങ്ങി.ഒരു പ്രാവശ്യം വീട്ടില്‍ വന്നപ്പോള്‍ വിമലയുണ്ടായിരുന്നില്ല.
“അവള്‍ക്കു ഒരു കല്യാണലോചന വന്നപ്പോള്‍ അവളുടെ അമ്മ കൊണ്ടുപോയി.”  അമ്മ പറഞ്ഞു
മറ്റൊരവസരത്തില്‍ അടുത്തുള്ള ലക്ഷ്മിയോട് അമ്മ പറയുന്നതു കേട്ടു.  “ ആ പെണ്ണിന് ആരോടൊക്കെയോ കണക്ഷന്‍ ഉണ്ടായിരുന്നൂത്രേ. പ്രായം അതല്ലേ? ആ ചന്ദ്രന്‍ എപ്പോഴും ഇവിടെയുണ്ടായിരുന്നൂത്രേ .ഭാഗ്യം അറിഞ്ഞത്.ഇവിടെയും മുതിര്‍ന്ന ഒരു ചെക്കന്നുണ്ടല്ലോ”
....................................................................................................................................................................

സര്‍  ഇതെന്താണ്? ബെല്ലടിച്ചാല്‍ ഓടുന്ന സാറെന്താ ഇന്ന് പോകുന്നില്ലേ? രാമു വിളിച്ചപ്പോളാണ് ഞാനുണര്‍ന്നത്.
മെല്ലെ മെല്ലെ സ്റ്റെപ്പുകളിറങ്ങുംപോള് പുറത്തു വീണ്ടും മഴ തുടങ്ങിയിരുന്നു. പ്രീ ഡിഗ്രിക്ക് പഠിക്കുന്ന മകള്‍ പറഞ്ഞ ചില പുസ്തകങ്ങള്‍ വാങ്ങാനായി ഞാന്‍ ടൌണിലേക്ക് നടന്നു. 



Saturday, December 10, 2011

My dear Govind


My dear Govind,
What happened to you, my dear friend? I have been thinking for a long, to write this letter to you. You have changed a lot. I assume that you don’t have any problems to concern you much. Still you have changed yourself.
I remember the old Govind who was popular among your colleagues .A smart and energetic guy who always volunteered to take model classes to your juniors. Now you have become a trouble maker and irritator among them.
See, man your children have grown up.It is the time for self introspection. Realize that you are cheating not only your wife and children, but the entire society also. What about your voluntary charitable works? I know you have completely withdrawn from all these activities. The person who gave long, mind blowing, inspiring speeches has gone into a silent shell of hibernation. Correct?
You face financial constrains also. I know you often fail to pay back you loans. I am very much worried now. When will you stop this? Your face is pale and your eyes are swollen now. Will you not throw yourself away?
I know that you don’t have any unique reasons for drinking.  Do you consume it simply to feel good, or to avoid feeling bad?
Common man.I want to see the old humorous Gonind.You can do it.I am sure. Nothing is impossible. I hope you will write back soon when you get time. You can discuss all your problems with your dear and only friend.
Take care,
Your true friend,  Govind.

Sunday, February 27, 2011

emptiness


It rained yesterday,
on that midsummer eve.
I did nothing
but letting the rain kiss me.

My mind was frozen
Still, I never checked
the out flow  of
the soul flapping its wings.

I was short of breath
for a while.
And my arms and legs
were going numb.

I felt very light now
cracking the hard coat
of my inner cage.
keeping nothinig in.

I could see farther,now
with my eyes closed,.
I could hear  better
keeping my ears plugged..............


Friday, February 18, 2011

മത്തി പുരാണം

   
ലഞ്ച് ബ്രേകിനു ദേവി ടീച്ചര്‍ ചോറു പാത്രം തുറന്നപ്പോള്‍  മുതല്‍ തുടങ്ങിയതാണ് കുറച്ച്‌  മീന്‍ വാങ്ങണമെന്ന പൂതി.സ്കൂള്‍ വിട്ടു നേരെ മാര്‍ക്കറ്റില്‍ പോയി.മീനിനൊക്കെ മുടിഞ്ഞ വില.കടക്കാരന്‍ എല്ലാ മീനിന്റെയും പലവിധ ഗുണഗണങ്ങള്‍ വിവരിച്ചു തന്നു.അവസാനം ഒരു കിലോ മത്തി (ചാള )വാങ്ങി.മീന്‍കാരന്‍ നാടന്‍ മത്തിയാണെന്ന് പറഞ്ഞത് കൊണ്ടൊന്നുമല്ല  വാങ്ങിയത്. ഇരുപതു രൂപയ്ക്ക് ഒരു കിലോ കിട്ടിയതുകൊണ്ടാണ്.
നന്നായി പൊതിഞ്ഞു രണ്ടു പ്ലാസ്ടിക്   കവറില്‍ ആക്കി നേരെ ബസ് സ്റ്റോപ്പിലേക്ക്  നടന്നു.ബസ്സില്‍ സൈഡ് സീറ്റില്‍ ഇരുന്നു മത്തി പൊതി സീറ്റിനടിയില്‍ തൂക്കിയിട്ടു.മത്തിയുടെ ചൂര്  ആരും അറിയരുതല്ലോ.മോശമല്ലേ?.
വീട്ടില്‍ എത്തി  പൊതി ഭാര്യക്ക്‌ കൊടുക്കുന്നതിനു മുന്‍പ് ഞാനൊന്നു തുറന്നു മണത്തു നോക്കി.
ഛെ .... ഒരു മൂത്രത്തിന്റെ ചൂര്.മത്തി കേടാവാതിരിക്കാന്‍  അമോണിയ ഇട്ടതാണെന്ന്  ഭാര്യ പറഞ്ഞു.മണം എന്തായാലും പിടയ്ക്കുന്ന മത്തിയാണെന്നും അവള്‍ ആശ്വസിപ്പിച്ചു..  എനിക്ക് ചായ തന്നിട്ട് അവള്‍ പിന്നാമ്പുറത്ത് മത്തിയും കത്തിയുമായിരുന്നു.


പണ്ടൊക്കെ മത്തിക്ക്  മത്തിയുടെ ചൂരായിരുന്നു. അമോണിയയുടെ നാറ്റം ഉണ്ടായിരുന്നില്ല .അയമുക്ക      "പച്ചേ...പച്ചേ...പൂയി"  കൂക്കി മീന്‍ കൊട്ടയുമായി യാറത്തിനടുത്ത് വരും.
അമ്മ തരുന്ന എട്ടണ തുട്ടുമായി ഞങള്‍ പാടത്തിന്റെ വരമ്പിലൂടെ  ഓടും. കതിരിട്ടു തലപൊക്കി നില്‍ക്കുന്ന നെല്‍ചെടികളെ തൊട്ടുതലോടി,തൊട്ടാവാടി ചെടികളെ തല്ലിയുറക്കി,ഇടയ്ക്കൊക്കെ ചേറ്റില്‍ ചവിട്ടി ഒരോട്ടം.അയമുക്കാന്റെ അടുത്ത് വലിയ തിരക്കൊന്നും ഉണ്ടാവില്ല.ഏറിയാല്‍ ഒന്നോ രണ്ടോ പേര്‍ കാണും.ചെറിയൊരു വള്ളിക്കൊട്ടയില്  നിറയെ മീന്‍.അതിനു പുറത്തു കുറെ ഇലകളും.
"എത്രക്കാ കുട്ട്യോളെ വേണ്ടു?"  അയമ്മുക്കാടെ സ്ഥിരം ചോദ്യം.കുഞ്ഞന്‍ മത്തി
യാണെങ്കില്‍  വാരിത്തരും. അല്ലെങ്കില്‍ എട്ടണക്ക്‌ പത്തോ പതിനഞ്ചോ തരും.പൈസ കൊടുത്താല്‍ അയമുക്ക മീനെണ്ണുന്നത്  കേള്‍ക്കാന്‍ നല്ല രസമാണ്. "ഒന്നാ ഒന്ന് ...രണ്ടാ  രണ്ടു... മൂന്നാ  മൂന്നു  .......  " അങ്ങിനെ.      പൊടുന്ണീടെ ഇലയിലോ തേക്കിന്റെ ഇലയിലോ നന്നായി പൊതിഞ്ഞു തരും. എന്നിട്ട് പറയും "കുട്ട്യോളെ ,വിഗ്ഗ്യാതെ പോയ്കൊളി. നാളെ വരുമ്പോ ഇത്തിരി തേക്കിന്റെ ഇല കൊടന്നാ രണ്ടു മത്തി അധികം തരാം"
ഇനി ഇലയില്ലെങ്കില്‍ അയമുക്കാന്റെ കയ്യില്‍ പാടവള്ളിയുണ്ടാകും .അതില്   മാലപോലെ മത്തി കോമ്പല  കോര്തുതരും.അതും പിടിച്ചു ഞങ്ങള്‍ വീട്ടിലേക്കു ഓടടാ  ഓട്ടം.
അമ്മ ചീനച്ചട്ടിയില്‍ മത്തിയിട്ട് നേരെയാക്കാനിരിക്കും. കൂട്ടിനു നാലഞ്ചു പൂച്ചകളും കോഴികളും. വലിയ മത്തിയാണെങ്കില്‍  ഉള്ളിലുള്ള മനിഞ്ഞില് (പഞ്ഞി) വേറെ ഒരിലയില്‍  എടുത്തു വെയ്ക്കും.  
നേരെയാക്കി കഴിഞ്ഞാല്‍ എത്ര കഴുകിയാലും അമ്മയ്ക്ക് തൃപ്തിയാവില്ല.മത്തിയുടെ നടുകഷ്ണം കത്തികൊണ്ട് വരഞ്ഞു ഉപ്പു തിരുമ്മി വെയ്ക്കും.മുളകും മഞ്ഞളും ഉള്ളിയും അമ്മിയിലരച്ചു കഷ്ണങ്ങളില്‍ തിരുമ്മി പിടിപ്പിച്ചതിന് ശേഷം പുറത്തെ അടുപ്പില്‍  ചീനച്ചട്ടിയിലിട്ടു വറക്കും.  
മത്തിതലയും വാല്‍കഷ്ണവും    ചേര്‍ത്ത് ഉഷാരൊരു കറിയും. മനിഞ്ഞില്‍  പ്രത്യേകം പൊരിയ്ക്കും.ഉമ്മറത്ത് ഇരുന്നു പഠിയ്ക്കുന്ന ഞങ്ങള്‍  അതിന്റെ കൊതിപ്പിയ്ക്കുന്ന മണം പിടിച്ചു വെള്ളമിറക്കാരുണ്ടായിരുന്നു..
മത്തി പൊരിച്ചു ബാക്കി വരുന്ന എണ്ണയില്‍ ചോറിട്ടു പുരട്ടി അമ്മ എനിക്ക് തരും.    ഹാ ...എന്തൊരു സ്വാദ്. ഇന്നത്തെ ഐസിലിട്ട  മത്തിയായിരുന്നില്ല അന്നത്തെ അയമുക്കാന്റെ മത്തി.


"കുളിക്ക്യായില്ലേ ? നേരം എട്ടരയായി."   അവള്‍ വിളിക്കുമ്പോള്‍  അകത്ത്    ലെഡ് ക്രോമേറ്റ്  ചേര്‍ത്ത മഞ്ഞള്‍ പൊടിയും, ഇഷ്ടികപ്പൊടി കലര്ത്തിയ മുളകുപൊടിയും, കുപ്പിച്ചില്ലുകളും , മണലും, പാറപ്പൊടിയും ചേര്‍ത്ത iodised salt ഉം അരച്ച് പിടിപ്പിച്ച മത്തി കഷ്ണങ്ങള്‍    പാരഫിന്‍  ഓയില്‍  ചേര്‍ത്ത ശുദ്ധമായ വെളിച്ചെണ്ണയില്‍  ഉറഞ്ഞു തുള്ളുന്നുണ്ടായിരുന്നു.

Friday, February 11, 2011

Revenge


I wish if
I were insane
I would wait for him
in the dark
lonely compartment

I know
he would come
searching  me
with his dirty face.

As the breeze
passes along,
and as the whistle of the train
reminds those memories haunting me.

When the monster
enters the cabin
with his fouled blood
flooding by veins

I would slowly dare
to take out the knife
hidden in bag
with my shivering hand

And dipping it
in the venom of lust
I would pierce it
right below his abdomen

My screams
louder than
the train’s whistle
would surely fall
on  many deaf ears.

Wednesday, February 2, 2011

മനുവിന്റെ അച്ഛന്‍...


മനു സ്കൂള്‍ വിട്ടു അന്ന് നേരത്തെ എത്തി.വഴിയില്‍  ആല്‍മരത്തണലില്‍  അവന്‍ കൂട്ടുകാരോട് സൊറ പറഞ്ഞിരുന്നില്ല..വടക്കേ  കുളത്തില്‍ മീന്‍ കുഞ്ഞുങ്ങള്‍ താഴ്മേല്‍ നീന്തി വട്ടങ്ങള്‍ ഉണ്ടാക്കുന്നത് ശ്രദ്ധിച്ചതുമില്ല.കലങ്ങി മറിഞ്ഞ മനസ്സുമായി ഒരേ നടപ്പായിരുന്നു.
അമ്മ ഓഫീസില്‍ നിന്നും നേരത്തെയെത്തിയിട്ടുണ്ട്. സാധാരണ താനാണ്‌  അടുത്ത  വീട്ടിലെ  അമ്മു ചേച്ചിയില്‍ നിന്ന്  താക്കോല്‍   വാങ്ങി വീട്  തുറക്കുക. അമ്മുച്ചേച്ചി  ചായയും  ദോശയും  തരും .പിന്നെ  ആറുമണിവരെ വീട്ടില്‍  തനിച്ചാണ്.
ടെറസിന്‍ മുകളില്‍  വളര്‍ത്തുന്ന  പ്രാവുകളെ  നോക്കി  കുറേയിരിക്കും . മനു  വന്നാല്‍ അവ  പറന്നു അടുത്തെത്തും. അരിമണികള്‍ കൊത്തിതിന്നു കുറുകുറ  മനുവിനോട് ചേര്‍ന്നിരിക്കും.
പ്രാവുകളെ ഒരിക്കലും മനു കൂട്ടിലടച്ചിരുന്നില്ല.  അവ     പോവും,വരും.എന്നാലും ആ  പക്ഷികള്‍ മനുവിനു സ്വന്തമായിരുന്നു .


“നിനക്കിതല്ലാതെ ഒരു പണിയുമില്ലേ..?ഈ സമയം എന്തെങ്കിലും ഇരുന്നു പഠിച്ചൂടെ?
അമ്മയുടെ സ്ഥിരം ചോദ്യമാണ്.അച്ഛന്‍ ഒന്നും ചോദിക്കാറില്ല.
എങ്കിലും അവര്‍ രണ്ടുപേര്‍ക്കും അറിയാം അവന് സമയം വേസ്റ്റ് ചെയ്യാറില്ലെന്നു. ‍  


“മനൂ” അമ്മയുടെ വിളി കേട്ട് അവന്‍ തിരിഞ്ഞുനോക്കി . വെളുത്ത പ്രാവിന്‍ കുഞ്ഞു അവന്റെ കയ്യില്‍ നിന്നും കുതറി പാറിപ്പോയി.
“വാ, ചായ കുടിക്കാം”  മനു പതുക്കെ അമ്മയുടെ പിന്നാലെ നടന്നു..അവന്‍  അവരുടെ ഒരേ ഒരു മകനാണ്.ടൌണിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ 9th ഇല്‍  പഠിക്കുന്നു. പഠിക്കാന്‍ ആവറേജ്.
“ഇന്ന് അച്ഛന്‍ സ്കൂളില്‍ വന്നിരുന്നു അല്ലെ?”     അമ്മയുടെ ചോദ്യം കേട്ട് ചുണ്ടോടടുപ്പിച്ച ഗ്ലാസില്‍  നിന്നും ചായ തുളുമ്പി പോയതവനറിഞ്ഞു. 
മനു  പുറത്തു പാറിക്കളിക്കുന്ന പ്രാവുകളെ ജനലിലൂടെ കണ്ടു .നനഞ്ഞ  കണ്ണുകളു  മായി ഒന്നും മിണ്ടാതെ അവന്‍ പതുക്കെ ഉമ്മറത്തേക്ക് പോയി.
അച്ഛന്‍ ഇന്ന് ലഞ്ച് ബ്രേകിന്  സ്കൂളില്‍ വന്നിരുന്നു.ജോണ്‍ സര്‍  വിളിപ്പിച്ചതാണ്. തന്റെ ഡയറിയില്‍ സര്‍  കുറെ തവണ എഴുതിയിരുന്നു.പക്ഷെ എന്തുകൊണ്ടോ   അച്ഛനെ കാണിക്കാന്‍ അവനു കഴിഞ്ഞില്ല.അങ്ങിനെയാണ് അച്ഛന്റെ നമ്പര്‍  തപ്പിയെടുത് ജോണ്‍ സര്‍ വിളിപ്പിച്ചത്.
ജോണ്‍ സര്‍ അവന്റെ ക്ലാസ്സ്‌ ടീച്ചര്‍ ആണ്.45 കുട്ടികളുള്ള ക്ലാസ്സില്‍  താനടക്കം  ആറു പേര്‍ സാറിന്റെ ഭാഷയില്‍ " weak students " ആണ്.
തന്നെയും  കൂട്ടി  അച്ഛന്‍  സ്റാഫ്  റൂമിലെത്തി.സര്‍ കറക്ഷന്‍ ചെയ്യുന്ന നോട്ട് ബുക്കുകള്‍ മാറ്റിവെച്ചു ഞങ്ങളെ നോക്കി.
"പ്ലീസ് സിറ്റ് ഡൌണ്‍."
“ സീ മിസ്ടര്‍ ദിനേശ്, 9th D യില്‍ 45 കുട്ടികളുണ്ട്.അതില്‍ 33 കുട്ടികള്‍ക്ക്  85 %ആന്‍ഡ്‌ അബൌ ഉറപ്പാണ്‌.ആറു  പേര്‍ക്ക്  ഫസ്റ്റ് ക്ലാസ്സ്‌ ഷുവര്‍.ബാക്കി ആറു പേര്‍ ആവറേജ്.മനുവിന്റെ കാര്യം എടുത്താല്‍ ഫസ്റ്റ് ക്ലാസ്സ്‌ പോയിട്ട് സെക്കന്റ്‌ ക്ലാസ്സുപോലും കിട്ടാന്‍ സാധ്യതയില്ല."
അച്ഛന്‍ ഒന്നും മിണ്ടുന്നില്ല.സര്‍ പിന്നെയും തുടര്‍ന്നു. "പ്രിന്‍സിപ്പല്‍  മേടം  advice ചെയ്തത് T.C. കൊടുത്തു വിടാനാണ്.നിങ്ങള്‍ പേടിക്കേണ്ട.അവന്‍ നന്നായി പാടുകയും കളിക്കുകയും ചെയ്യില്ലേ? എവിടെയും അഡ്മിഷന്‍ കിട്ടും.
ഞങ്ങള്‍ക്ക് പ്രാധാന്യം പത്താം ക്ലാസ്സില്‍ മുഴുവന്‍ ഫസ്റ്റ് ക്ലാസ്സാണ്." 
അച്ഛന്‍  കണ്ണടയൂരി  നിസ്സഹായതയോടെ തന്നെ നോക്കി ...... “നീ ക്ലാസ്സില്‍  പൊയ്ക്കോ”    പറയാനാവാത്ത ആത്മനിന്ദയോടെ സ്വയം ശപിച്ചു താന്‍ തിരിഞ്ഞു  നടന്നു .
--------------------------------------
“എന്താടാ സ്വപ്നം കാണുന്നത്?” അച്ഛന്റെ ശബ്ദം  കേട്ട് മനു  എണീറ്റു.അച്ചനും  ഇന്നു നേരത്തെയാണ്.വായനശാലയില് ‍കേറീട്ടില്ലായിരിക്കും .കൂടുതലൊന്നും   പറയാതെ അയാള്‍ അകത്തേക്ക് പോയി.
അച്ഛനും അമ്മയും കാര്യമായി സംസാരിക്കുകയാണ്.മനുവിന് ഭയമായി.എന്തൊക്കെയാണ് ഇനി ഉണ്ടാവുക? ജോണ്‍ സര്‍  പലതും  പറഞ്ഞിട്ടുണ്ടാവും.T.C വാങ്ങിയോ ആവൊ?
മനുവിറെ മനസ്സ് പെയ്യാന്‍ വിതുമ്പുന്ന കാര്‍മേഘം പോലെ കറുത്തി രുണ്ടു. ടെറസിന്‍ മുകളില്‍ നിന്നുമുള്ള പ്രാവിന്‍ കുഞ്ഞുങ്ങളുടെ  ചിറകടി ശബ്ദം ആദ്യമായി അവനെ  അലോരസപ്പെടുത്തി.
പുറത്ത് ഇരുട്ട് കൂടി കൂടി വരുന്നു മനുവിന്റെ കൈകാലുകള്‍ മരവിച്ചു.ഹൃദയതാളം അവന്റെതന്നെ കാതുകളില്‍ മുഴങ്ങി.


അവസാനം അച്ഛന്‍ ഉമ്മറത്തേക്ക്  വന്നു.കൂടെ അമ്മയും.
“മോനേ,"    :ആ വിളികേട്ടു മനു നിസ്സംഗതയോടെ അച്ഛനെ ശ്രദ്ധിച്ചു. 
”നീ  സാറു പറയുന്നതൊന്നും കാര്യമാക്കേണ്ട.എല്ലാവരും ഒരു  പോലെയാവില്ലല്ലോ.നമ്മള്‍ മാക്സിമം ശ്രമിക്കുക.നിനക്ക് മാര്‍ക്കൊക്കെ കിട്ടും”


മനുവിന് സഹിക്കാനായില്ല.നിറകണ്ണുകളോടെ അച്ഛനെയും അമ്മയെയും  മാറി മാറി നോക്കി.
“എനിക്ക് പറ്റ്ണില്യ അച്ഛാ. ഞാന്‍ നല്ലോണം വായിക്കുന്നുണ്ട്.ചിലത്  ഓര്മകിട്ടുന്നില്ല.” മനു  പൊട്ടി കരഞ്ഞു,
അയാള്‍ അടുത്തുവന്നു അവനെ കെട്ടിപിടിച്ചു....”സാരല്യ മോനേ ,ഞാന്‍ T.C യൊന്നും വാങ്ങുന്നില്ല,നീ അവിടെ തന്നെ  പഠിക്കും .നല്ല മാര്‍ക്കും വാങ്ങും”
അച്ഛന്റെ മാറില്‍ തലചേര്‍ത്തു    മനുവിന്റെ മനസ്സ്  പെയ്തിറങ്ങി.
കൂട്ടില്‍ പ്രാകുഞ്ഞുങ്ങളുടെ  ചിറകടി ശബ്ദം നിലച്ചിരുന്നു.പകരം സ്നേഹത്തിന്റെ  കുറുകുറു ശബ്ദം  മനു മെല്ലെ ശ്രദ്ധിച്ചു.. 

Tuesday, February 1, 2011

see you


                                              ഞാനിനി
                                              പിന്‍വലിയുകയാണ്‌
                                              ഇരുളിന്റെ
                                              മറവിലേക്ക് .............
                                              ആരവവും  
                                              തോരണവുമില്ലാത്ത
                                              തേങ്ങലും
                                              പൊട്ടിച്ചിരിയുമില്ലാത്ത
                                              കല്പനകളില്ലാത്ത  
                                              ആള്‍ത്തിരക്കില്ലാത്ത 
                                              നിതാന്ത
                                              മൂകതയുടെ
                                             പാതാളത്തിലേക്ക്‌
                                              റ്റാറ്റാ                            
                                              ബൈ ബൈ.


Wednesday, January 26, 2011

പേറ്റുനോവ്



ഒരു കാറപകടത്തില്‍ പെട്ട് ആറു മാസമായി കിടപ്പിലാണ്.അതിനിടയില്‍ ഇടിവെട്ടേറ്റവനെ പാമ്പ്‌ കടിച്ചപോലെ ചിക്കുന്‍ ഗുനിയയും ബാധിച്ചു. ആദ്യമൊക്കെ സന്ദര്‍ശകര്‍ ഒരുപാടുണ്ടായിരുന്നു.അവര്‍ക്ക് മടുത്തപ്പോള്‍ അവര്‍ നിര്‍ത്തി.പിന്നെ ഹലോ ഹലോയിലുടെയായി അന്വേഷണം. അതും കഴിഞ്ഞു മിസ്‌ കാള്‍ ആയപ്പോള്‍ അങ്ങോട്ട്‌ വിളിക്കാന്‍ വൈഫ്‌ സമ്മതിക്കാതെയായി.
പിന്നെ ശരണം ടി വി....കോമണ്‍വെല്‍ത്ത് അഴിമതി കളി കണ്ടു. ടിന്റു ലുക തോറ്റത്തിന്റെ രഹസ്യം പി.ടി.ഉഷ പറഞ്ഞു തന്നപ്പോള്‍ കാര്യം മനസ്സിലായി. പഞ്ചായത്ത്‌ ഇലെക്ഷനില്‍ എല്‍.ഡി.എഫ് നു വോട്ട് കൂടിയിട്ടുണ്ടെന്ന് പിണറായി ചേട്ടന്‍ വിവരിച്ചു തന്നു.
ഐ.പി.എല്‍ ലേലം കണ്ടു.  ഹാ ഹാ!  ഇന്ത്യയില്‍ മനുഷ്യരെ ലേലത്തില്‍ വില്‍കുന്നത് കാണാന്‍ എന്ത് രസം.
ഞാന്‍ പോയിരുന്നെങ്കില്‍ എനിക്കും കിട്ടിയേനെ രണ്ടു കോടി.  എന്താ ചെയ്യാ കാലൊടിഞ്ഞു പോയി.
ലീഡര്‍ മരിക്കുന്നതിനു തൊട്ടു മുന്പ് ഒരു  ചാനല്‍ സുഹൃത്ത് പറഞ്ഞു "ഇനി മരിച്ചു കിട്ടിയാല്‍ മതി.ഞങ്ങളുടെ പ്രോഗ്രാംസ് എല്ലാം റെഡിയാണ്".   ശംഭോ     മഹാദേവ...  . ‍
അങ്ങിനെ നേരം കൊല്ലുമ്പോഴാണ് ബ്ലോഗെഴുത്തിനെ പറ്റി ഒരാള്‍ പറഞ്ഞത്. എനിക്കാണെങ്കില്‍ ഒരു കത്ത് പോലും ശരിക്കെഴുതാനറിയില്ല.പണ്ട് കല്യാണം കഴിക്കുന്നതിനു മുന്‍പ് വുഡ് ബി ക്ക് എഴുതിയ ഒരു കത്തിലെ ഭാഷ ശരിയാവാത്തതിന്റെ പേരില്‍ കല്യാണം മുടങ്ങാനിരുന്നതാണ്.  അവള്‍ M.A. മലയാളമാണ്.
എന്തായാലും ബ്ലോഗില്‍ ഒന്ന് പയറ്റാമെന്നുവെച്ചു. വിഡ്ഢിത്തമെഴുതിയാലും ആരും കാണില്ലെന്നാണ് കരുതിയത്‌
ബ്ലോഗിന് സ്വന്തം പേര് വെക്കാനൊരു  ഭയം.ഭാര്യ കണ്ടാല്‍ ഇനിയും ഭാഷ പ്രശ്നമാക്കുമോ?
അവള്‍ M.A. മലയാളമാണ്.
ഏതായാലും അതുവേണ്ട. ബ്ലോഗിനെക്കളും കുടുംബ സമാധാനമാണ് മുഖ്യമെന്നു പണ്ട് ഇന്നസെന്റ് പറഞ്ഞിട്ടുണ്ട്.

പിന്നെ വേറൊരു പേരുവേണം. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ നോക്കി. നോ രക്ഷ. യുസര്‍ നെയിം not available . സച്ചിന്‍ മുതല്‍ ഉത്തപ്പ വരെയും എടുക്കുന്നില്ല. 
Shakespeare ,  Wordsworth ,വള്ളത്തോള്‍, കുമാരനാശാന്‍, മമ്മുട്ടി,ജഗതി ഒക്കെ വിരുതന്മാര്‍ കൊണ്ടുപോയി.
പിന്നെ കുറെ കിടിലന്‍ സാധനങ്ങള്‍ ശ്രമിച്ചു....  മരുപ്പച്ച ,കിളിപ്പച്ച,മഞ്ചാടി,മിഴിനീര്‍,കണ്ണുനീര്‍ മുതല്‍ കുറുക്കന്‍,പട്ടി,എരുമ,കൊറ്റി, തുടങ്ങി യക്ഷി,ചെകുത്താന്‍ വരെ രക്ഷയില്ല.
ഇനിയെന്ത് ചെയ്യും?    കൂ കൂ പറ്റില്ല കാ കാ യും പറ്റില്ല.
അവസാനം ഭാഗ്യത്തിന് കിട്ടിയതാണ് പിപിപീ ! ബ്ലോഗു ദേവതക്കു നമോവാകം..


ഇനിയാണ് കലാപരിപാടി. എന്തെങ്കിലും സൃഷ്ടികണ്ടേ?
പലരും പറയുന്ന പോലെ ഞാന്‍ അമ്മയാകാന്‍ കൊതിക്കുന്ന ഒരു പെണ്‍കുട്ടിയെ പോലെയായി. വിഷയമാകുന്ന ബീജത്തെ ഉള്ളില്‍ പതിപ്പിച്ചു താലോലിച്ചു . എത്ര എത്ര തലോലിച്ചിട്ടും കവിത വരുന്നില്ല,   രണ്ടുമൂന്നാഴ്ച വരെ താലോലിച്ചു.
അവസാനം എന്തോ ഒരനക്കം.അടിവയറ്റില്‍ നിന്നും. ഭ്രുണം വളരുന്നുട്.ഞാന്‍ ആത്മനിര്‍വൃതിയടഞ്ഞു.     ഹായ്.. ഞാനുമൊരു മഹാകവിയകാന്‍ പോകുന്നു.

തേനും കുങ്കുമവും ചന്ദനവും  കിട്ടാത്തതിനാല്‍ dexorange ടോണിക് കഴിച്ചു,കവിതയ്ക്ക് നിറവും മണവും കിട്ടാന്‍.

ഒരു ദിവസം അര്‍ദ്ധരാത്രിയില്‍ ഭാര്യ കാണാതെ ഞാനൊരു കവിത കുഞ്ഞിനെ പിപിപീ ബ്ലോഗില്‍ പെറ്റു. പ്രാസമില്ലാത്ത,ഭാഷയില്ലാത്ത,ഒന്നുമില്ലാത്ത ഒരു മൂപ്പെത്താത്ത  'അത്യന്താധുനിക' കവിതകുഞ്ഞിനെ.
എന്നാലും തന്‍കുഞ്ഞു പൊന്‍കുഞ്ഞാണല്ലോ. ഞാനാ കുഞ്ഞിനെ  എല്ലാവരെയും കാണിച്ചു,,, കൂട്ടുകാരി എന്ന് പേരും ഇട്ടു.
നിറം കറുപ്പാണെങ്കിലും ചിലര്‍ 'കൊള്ളാം' എന്ന് വെറുതെ പറഞ്ഞു.ചിലര്‍ കണ്ടതായി ഭാവിക്കാതെ ഒന്നും പറയാതെ പോയി.
പിന്നെയൊരു ദിവസം ഒരു മഹാകവി ആ സത്യം പറഞ്ഞു...... "ഇതാണോ കവിത? കൊള്ളാം".

............ആ "കൊള്ളാം" എന്നതിന് എന്നെ കൊല്ലാനുള്ള കലിയുണ്ടായിരുന്നു..

അന്നോടെ ഞാന്‍ പ്രസവം പരിപാടി നിര്‍ത്തി.ഇനി 'സ്മാള്‍ ‍ഫാമിലി അലവന്സിനു' അപേക്ഷിക്കണം.
മഹാകവിക്ക്‌ നല്ല നമസ്കാരം..........

Monday, January 24, 2011

My Gayathri............


It was the last period of the day. After an exhausting day of hectic duties I was sitting in the class. Students were doing some rough work. They liked playing sudoku and word formation games.
It was this day twenty years back I joined in the education field for the first time in Almora Hill Station.
I was so young then. I had a very good time there for almost four years. Vodka and rum made my evenings memorable.
……….
‘Sir, Principal is calling you. She is in her chamber’
I looked at the door to see John. He was the only hard working 
and sincere peon in our school.
I stood up and started walking after giving a caution to 
the students ‘keep doing your work. I’ll be back with in five minutes’

I was thinking why would madam have called me. Certainly it would be for assigning some extra work or giving some suggestions. I have never seen such an incorrigible face who always loved to add more and more work on others.

I never had a tough time like this in my entire service. This lady with a large spectale would always enter the class room without any notice. She thought that teachers did their work because of her supervision.In fact had she sit in her room or taken leave for a week, they would try to bring the best out of them, more sincerely and freely.At least for this profession more freedom must be given to execute their own ideas and techniques so that students would find their sharing of knowledge and learning more interesting.
……
When I entered her room I could notice a lady around twenty five years. She got up seeing me and wished ‘Good afternoon, Sir.’
I nodded my head and sat beside her.
I looked at principal to know what for I was called.

‘See Mr.Govind, she has come all the way from Patna to see you.’
I wondered and had a glance at the fine looking face. She had rose lenses in her eyes. Pretty well dressed with a refreshing fragrance. She was so pleasing, endearing and charming.
‘Sir, don’t you remember me? You have changed a lot.’
I guessed that she might be one of my students, but I could not make out exactly who she was.
‘I am your Gayathri, sir.’
?????
‘Not Gay one, Gay two but ………..Gay three.’ She told.
Oh my god………I could refresh my memory now.
‘Oh.. Gayathri…...now I got you. How are you? Where are you now?’
‘Sir, I am living in Patna, with my parents. I am a soft wear engineer there.’
She handed over her marriage invitation and requested me to bless the occasion. We had a long chat about an hour on her school life.
………
Keeping the invitation card in  the dashboard and started driving my car way back to my house.
………….
Gayathri…
She was not a very ambitious girl. Her trivial wishes were like becoming class monitor or standing in the front of the assembly line.
She used to give me a red rose flower daily in the morning, followed by a sweet ‘good morning sir’. In the dull and frozen mornings in Almora, this gave me an inspiring motivation.

After finishing my graduation and B.Ed, I was appointed as a primary teacher in Almora in 1985. I was the class teacher of Gayathri of I.B.
There were three Gayathri s in that class. I called them ..Gay One, ..Gay two and Gay three.
At the time of taking attendance, when I called Gay three, she would jump and shout a big ‘Yes sir’. She’d run to  kiss me. Her arms in the blue sweaters were warm and soft. She was very cute and sweet. Her main hobby was drawing butterflies and flowers.At times she used to draw colourful fish also.

During game periods she used to sit in my lap to 
tell about her mother, father and elder sister. 
She was so thrilled and excited to show me her family photos
She had invited me many times to her house to play with
her which of course I couldn’t make out. 
She had even told others that she wanted to become like me when she grew up.

Her very enthusiastic presence forced me to start liking the job.
…………
I parked my car under a gulmohar tree in front of the Kirali KTDC beer parlour in the town. Thinking about the cute, innocent and energy bubbling primary kids, I slowly diffused into the dim world of soothing instrumental music.

……………………………………………………..

Saturday, January 22, 2011

കൂട്ടുകാരി..

ആദ്യമായ് കണ്ടപ്പോള്‍ .
അടുക്കാനാശിച്ചില്ല   
നീ സുന്ദരിയല്ലായിരുന്നു.
നിന്നിലെ ലഹരി 
പിന്നീടെന്നെ മോഹിപ്പിച്ചു.

എനിക്ക് ഭയമായിരുന്നു
എങ്കിലും കാണാതിരിക്കാന്‍ കഴിഞ്ഞില്ല
ആരോരുമറിയാതെ ഞാന്‍ വന്നു 
ഉല്ലാസ ഉന്മാദ നിര്‍വൃതിയടഞ്ഞു.

ആരെങ്കിലും കാണുന്നുണ്ടോ ?
ശ്രദ്ധിച്ചു ഞാന്‍, നിന്നെ നുകരുമ്പോള്‍.. 
പാത്തും പതുങ്ങിയും നീ വന്നു
ആരുമില്ലാത്ത നേരത്ത് .

ഞാനറിയാതെ മെല്ലെ 
നീയെന്റെയെല്ലാമെല്ലാമായി 
ദുഖവും സന്തോഷവും
നിനക്കായ്‌ ഞാന്‍ നീക്കിവെച്ചു.
നീയടുത്തില്ലെങ്കില്‍ 
ഞെട്ടിയുണര്‍ന്നു ഞാനെപ്പോഴും     
നിന്റെ മാധുര്യമോര്‍ത്തോര്‍ത്ത്
ഉറങ്ങാതെ കിടന്നുഞാനെന്നും.

ഉറങ്ങാന്‍ നീ വേണം 
ഉണര്‍ന്നാലോ നീ വേണം
എന്റെ ഏകാന്തതയില്‍
തണലായത് നീ മാത്രം 
അരികില്‍ എന്നുമുണ്ടായിരുന്നെങ്കില്‍ 
അറിയാതെ മോഹിച്ചു ഞാന്‍.



ഇന്ന് നീയെനിക്കൊരു വേദന മാത്രം 
ഇണപിരിയനാവാത്ത നോവിന്റെ, 
ചുവന്ന കണ്ണുള്ള 
ജീവിത സഹയാത്രി യാണ് നീ........ 


Tuesday, January 18, 2011

looking back

I had some blissful experiences
But they were all momentary
I framed a wonderful script for my life
But I couldn’t act accordingly.
I had many beautiful dreams
But none of them got materialized.
I had never gone out of my patience
But this was due to the fear to react.

My heroes were all eminent.
But I couldn't try to emulate them.
I was friendly with everyone
But none of them were genuine and honest
Once I was very ambitious
But my aims were too high to reach.
I had falls too in my life
But I never tried to run again.

Still… no regrets.
                                                          Since  only limited time is left ahead……..

Wednesday, January 12, 2011

രാത്രി

                         


ഇന്നലെയായിരുന്നു  പകല്‍ ......
ഇന്നെനിക്കു   രാത്രിയാണ്‌ . 

നക്ഷത്രങ്ങളില്ലാത്ത     രാത്രി.
മഞ്ഞുപെയ്യാത്ത    രാത്രി. 
മണമില്ലാത്ത    രാത്രി.
സ്വപ്നങ്ങളില്ലാത്ത   രാത്രി.
ലഹരിയില്ലാത്ത   രാത്രി.
നാളെ  സുര്യനുദിക്കില്ല  !