Sunday, February 27, 2011

emptiness


It rained yesterday,
on that midsummer eve.
I did nothing
but letting the rain kiss me.

My mind was frozen
Still, I never checked
the out flow  of
the soul flapping its wings.

I was short of breath
for a while.
And my arms and legs
were going numb.

I felt very light now
cracking the hard coat
of my inner cage.
keeping nothinig in.

I could see farther,now
with my eyes closed,.
I could hear  better
keeping my ears plugged..............


Friday, February 18, 2011

മത്തി പുരാണം

   
ലഞ്ച് ബ്രേകിനു ദേവി ടീച്ചര്‍ ചോറു പാത്രം തുറന്നപ്പോള്‍  മുതല്‍ തുടങ്ങിയതാണ് കുറച്ച്‌  മീന്‍ വാങ്ങണമെന്ന പൂതി.സ്കൂള്‍ വിട്ടു നേരെ മാര്‍ക്കറ്റില്‍ പോയി.മീനിനൊക്കെ മുടിഞ്ഞ വില.കടക്കാരന്‍ എല്ലാ മീനിന്റെയും പലവിധ ഗുണഗണങ്ങള്‍ വിവരിച്ചു തന്നു.അവസാനം ഒരു കിലോ മത്തി (ചാള )വാങ്ങി.മീന്‍കാരന്‍ നാടന്‍ മത്തിയാണെന്ന് പറഞ്ഞത് കൊണ്ടൊന്നുമല്ല  വാങ്ങിയത്. ഇരുപതു രൂപയ്ക്ക് ഒരു കിലോ കിട്ടിയതുകൊണ്ടാണ്.
നന്നായി പൊതിഞ്ഞു രണ്ടു പ്ലാസ്ടിക്   കവറില്‍ ആക്കി നേരെ ബസ് സ്റ്റോപ്പിലേക്ക്  നടന്നു.ബസ്സില്‍ സൈഡ് സീറ്റില്‍ ഇരുന്നു മത്തി പൊതി സീറ്റിനടിയില്‍ തൂക്കിയിട്ടു.മത്തിയുടെ ചൂര്  ആരും അറിയരുതല്ലോ.മോശമല്ലേ?.
വീട്ടില്‍ എത്തി  പൊതി ഭാര്യക്ക്‌ കൊടുക്കുന്നതിനു മുന്‍പ് ഞാനൊന്നു തുറന്നു മണത്തു നോക്കി.
ഛെ .... ഒരു മൂത്രത്തിന്റെ ചൂര്.മത്തി കേടാവാതിരിക്കാന്‍  അമോണിയ ഇട്ടതാണെന്ന്  ഭാര്യ പറഞ്ഞു.മണം എന്തായാലും പിടയ്ക്കുന്ന മത്തിയാണെന്നും അവള്‍ ആശ്വസിപ്പിച്ചു..  എനിക്ക് ചായ തന്നിട്ട് അവള്‍ പിന്നാമ്പുറത്ത് മത്തിയും കത്തിയുമായിരുന്നു.


പണ്ടൊക്കെ മത്തിക്ക്  മത്തിയുടെ ചൂരായിരുന്നു. അമോണിയയുടെ നാറ്റം ഉണ്ടായിരുന്നില്ല .അയമുക്ക      "പച്ചേ...പച്ചേ...പൂയി"  കൂക്കി മീന്‍ കൊട്ടയുമായി യാറത്തിനടുത്ത് വരും.
അമ്മ തരുന്ന എട്ടണ തുട്ടുമായി ഞങള്‍ പാടത്തിന്റെ വരമ്പിലൂടെ  ഓടും. കതിരിട്ടു തലപൊക്കി നില്‍ക്കുന്ന നെല്‍ചെടികളെ തൊട്ടുതലോടി,തൊട്ടാവാടി ചെടികളെ തല്ലിയുറക്കി,ഇടയ്ക്കൊക്കെ ചേറ്റില്‍ ചവിട്ടി ഒരോട്ടം.അയമുക്കാന്റെ അടുത്ത് വലിയ തിരക്കൊന്നും ഉണ്ടാവില്ല.ഏറിയാല്‍ ഒന്നോ രണ്ടോ പേര്‍ കാണും.ചെറിയൊരു വള്ളിക്കൊട്ടയില്  നിറയെ മീന്‍.അതിനു പുറത്തു കുറെ ഇലകളും.
"എത്രക്കാ കുട്ട്യോളെ വേണ്ടു?"  അയമ്മുക്കാടെ സ്ഥിരം ചോദ്യം.കുഞ്ഞന്‍ മത്തി
യാണെങ്കില്‍  വാരിത്തരും. അല്ലെങ്കില്‍ എട്ടണക്ക്‌ പത്തോ പതിനഞ്ചോ തരും.പൈസ കൊടുത്താല്‍ അയമുക്ക മീനെണ്ണുന്നത്  കേള്‍ക്കാന്‍ നല്ല രസമാണ്. "ഒന്നാ ഒന്ന് ...രണ്ടാ  രണ്ടു... മൂന്നാ  മൂന്നു  .......  " അങ്ങിനെ.      പൊടുന്ണീടെ ഇലയിലോ തേക്കിന്റെ ഇലയിലോ നന്നായി പൊതിഞ്ഞു തരും. എന്നിട്ട് പറയും "കുട്ട്യോളെ ,വിഗ്ഗ്യാതെ പോയ്കൊളി. നാളെ വരുമ്പോ ഇത്തിരി തേക്കിന്റെ ഇല കൊടന്നാ രണ്ടു മത്തി അധികം തരാം"
ഇനി ഇലയില്ലെങ്കില്‍ അയമുക്കാന്റെ കയ്യില്‍ പാടവള്ളിയുണ്ടാകും .അതില്   മാലപോലെ മത്തി കോമ്പല  കോര്തുതരും.അതും പിടിച്ചു ഞങ്ങള്‍ വീട്ടിലേക്കു ഓടടാ  ഓട്ടം.
അമ്മ ചീനച്ചട്ടിയില്‍ മത്തിയിട്ട് നേരെയാക്കാനിരിക്കും. കൂട്ടിനു നാലഞ്ചു പൂച്ചകളും കോഴികളും. വലിയ മത്തിയാണെങ്കില്‍  ഉള്ളിലുള്ള മനിഞ്ഞില് (പഞ്ഞി) വേറെ ഒരിലയില്‍  എടുത്തു വെയ്ക്കും.  
നേരെയാക്കി കഴിഞ്ഞാല്‍ എത്ര കഴുകിയാലും അമ്മയ്ക്ക് തൃപ്തിയാവില്ല.മത്തിയുടെ നടുകഷ്ണം കത്തികൊണ്ട് വരഞ്ഞു ഉപ്പു തിരുമ്മി വെയ്ക്കും.മുളകും മഞ്ഞളും ഉള്ളിയും അമ്മിയിലരച്ചു കഷ്ണങ്ങളില്‍ തിരുമ്മി പിടിപ്പിച്ചതിന് ശേഷം പുറത്തെ അടുപ്പില്‍  ചീനച്ചട്ടിയിലിട്ടു വറക്കും.  
മത്തിതലയും വാല്‍കഷ്ണവും    ചേര്‍ത്ത് ഉഷാരൊരു കറിയും. മനിഞ്ഞില്‍  പ്രത്യേകം പൊരിയ്ക്കും.ഉമ്മറത്ത് ഇരുന്നു പഠിയ്ക്കുന്ന ഞങ്ങള്‍  അതിന്റെ കൊതിപ്പിയ്ക്കുന്ന മണം പിടിച്ചു വെള്ളമിറക്കാരുണ്ടായിരുന്നു..
മത്തി പൊരിച്ചു ബാക്കി വരുന്ന എണ്ണയില്‍ ചോറിട്ടു പുരട്ടി അമ്മ എനിക്ക് തരും.    ഹാ ...എന്തൊരു സ്വാദ്. ഇന്നത്തെ ഐസിലിട്ട  മത്തിയായിരുന്നില്ല അന്നത്തെ അയമുക്കാന്റെ മത്തി.


"കുളിക്ക്യായില്ലേ ? നേരം എട്ടരയായി."   അവള്‍ വിളിക്കുമ്പോള്‍  അകത്ത്    ലെഡ് ക്രോമേറ്റ്  ചേര്‍ത്ത മഞ്ഞള്‍ പൊടിയും, ഇഷ്ടികപ്പൊടി കലര്ത്തിയ മുളകുപൊടിയും, കുപ്പിച്ചില്ലുകളും , മണലും, പാറപ്പൊടിയും ചേര്‍ത്ത iodised salt ഉം അരച്ച് പിടിപ്പിച്ച മത്തി കഷ്ണങ്ങള്‍    പാരഫിന്‍  ഓയില്‍  ചേര്‍ത്ത ശുദ്ധമായ വെളിച്ചെണ്ണയില്‍  ഉറഞ്ഞു തുള്ളുന്നുണ്ടായിരുന്നു.

Friday, February 11, 2011

Revenge


I wish if
I were insane
I would wait for him
in the dark
lonely compartment

I know
he would come
searching  me
with his dirty face.

As the breeze
passes along,
and as the whistle of the train
reminds those memories haunting me.

When the monster
enters the cabin
with his fouled blood
flooding by veins

I would slowly dare
to take out the knife
hidden in bag
with my shivering hand

And dipping it
in the venom of lust
I would pierce it
right below his abdomen

My screams
louder than
the train’s whistle
would surely fall
on  many deaf ears.

Wednesday, February 2, 2011

മനുവിന്റെ അച്ഛന്‍...


മനു സ്കൂള്‍ വിട്ടു അന്ന് നേരത്തെ എത്തി.വഴിയില്‍  ആല്‍മരത്തണലില്‍  അവന്‍ കൂട്ടുകാരോട് സൊറ പറഞ്ഞിരുന്നില്ല..വടക്കേ  കുളത്തില്‍ മീന്‍ കുഞ്ഞുങ്ങള്‍ താഴ്മേല്‍ നീന്തി വട്ടങ്ങള്‍ ഉണ്ടാക്കുന്നത് ശ്രദ്ധിച്ചതുമില്ല.കലങ്ങി മറിഞ്ഞ മനസ്സുമായി ഒരേ നടപ്പായിരുന്നു.
അമ്മ ഓഫീസില്‍ നിന്നും നേരത്തെയെത്തിയിട്ടുണ്ട്. സാധാരണ താനാണ്‌  അടുത്ത  വീട്ടിലെ  അമ്മു ചേച്ചിയില്‍ നിന്ന്  താക്കോല്‍   വാങ്ങി വീട്  തുറക്കുക. അമ്മുച്ചേച്ചി  ചായയും  ദോശയും  തരും .പിന്നെ  ആറുമണിവരെ വീട്ടില്‍  തനിച്ചാണ്.
ടെറസിന്‍ മുകളില്‍  വളര്‍ത്തുന്ന  പ്രാവുകളെ  നോക്കി  കുറേയിരിക്കും . മനു  വന്നാല്‍ അവ  പറന്നു അടുത്തെത്തും. അരിമണികള്‍ കൊത്തിതിന്നു കുറുകുറ  മനുവിനോട് ചേര്‍ന്നിരിക്കും.
പ്രാവുകളെ ഒരിക്കലും മനു കൂട്ടിലടച്ചിരുന്നില്ല.  അവ     പോവും,വരും.എന്നാലും ആ  പക്ഷികള്‍ മനുവിനു സ്വന്തമായിരുന്നു .


“നിനക്കിതല്ലാതെ ഒരു പണിയുമില്ലേ..?ഈ സമയം എന്തെങ്കിലും ഇരുന്നു പഠിച്ചൂടെ?
അമ്മയുടെ സ്ഥിരം ചോദ്യമാണ്.അച്ഛന്‍ ഒന്നും ചോദിക്കാറില്ല.
എങ്കിലും അവര്‍ രണ്ടുപേര്‍ക്കും അറിയാം അവന് സമയം വേസ്റ്റ് ചെയ്യാറില്ലെന്നു. ‍  


“മനൂ” അമ്മയുടെ വിളി കേട്ട് അവന്‍ തിരിഞ്ഞുനോക്കി . വെളുത്ത പ്രാവിന്‍ കുഞ്ഞു അവന്റെ കയ്യില്‍ നിന്നും കുതറി പാറിപ്പോയി.
“വാ, ചായ കുടിക്കാം”  മനു പതുക്കെ അമ്മയുടെ പിന്നാലെ നടന്നു..അവന്‍  അവരുടെ ഒരേ ഒരു മകനാണ്.ടൌണിലുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ 9th ഇല്‍  പഠിക്കുന്നു. പഠിക്കാന്‍ ആവറേജ്.
“ഇന്ന് അച്ഛന്‍ സ്കൂളില്‍ വന്നിരുന്നു അല്ലെ?”     അമ്മയുടെ ചോദ്യം കേട്ട് ചുണ്ടോടടുപ്പിച്ച ഗ്ലാസില്‍  നിന്നും ചായ തുളുമ്പി പോയതവനറിഞ്ഞു. 
മനു  പുറത്തു പാറിക്കളിക്കുന്ന പ്രാവുകളെ ജനലിലൂടെ കണ്ടു .നനഞ്ഞ  കണ്ണുകളു  മായി ഒന്നും മിണ്ടാതെ അവന്‍ പതുക്കെ ഉമ്മറത്തേക്ക് പോയി.
അച്ഛന്‍ ഇന്ന് ലഞ്ച് ബ്രേകിന്  സ്കൂളില്‍ വന്നിരുന്നു.ജോണ്‍ സര്‍  വിളിപ്പിച്ചതാണ്. തന്റെ ഡയറിയില്‍ സര്‍  കുറെ തവണ എഴുതിയിരുന്നു.പക്ഷെ എന്തുകൊണ്ടോ   അച്ഛനെ കാണിക്കാന്‍ അവനു കഴിഞ്ഞില്ല.അങ്ങിനെയാണ് അച്ഛന്റെ നമ്പര്‍  തപ്പിയെടുത് ജോണ്‍ സര്‍ വിളിപ്പിച്ചത്.
ജോണ്‍ സര്‍ അവന്റെ ക്ലാസ്സ്‌ ടീച്ചര്‍ ആണ്.45 കുട്ടികളുള്ള ക്ലാസ്സില്‍  താനടക്കം  ആറു പേര്‍ സാറിന്റെ ഭാഷയില്‍ " weak students " ആണ്.
തന്നെയും  കൂട്ടി  അച്ഛന്‍  സ്റാഫ്  റൂമിലെത്തി.സര്‍ കറക്ഷന്‍ ചെയ്യുന്ന നോട്ട് ബുക്കുകള്‍ മാറ്റിവെച്ചു ഞങ്ങളെ നോക്കി.
"പ്ലീസ് സിറ്റ് ഡൌണ്‍."
“ സീ മിസ്ടര്‍ ദിനേശ്, 9th D യില്‍ 45 കുട്ടികളുണ്ട്.അതില്‍ 33 കുട്ടികള്‍ക്ക്  85 %ആന്‍ഡ്‌ അബൌ ഉറപ്പാണ്‌.ആറു  പേര്‍ക്ക്  ഫസ്റ്റ് ക്ലാസ്സ്‌ ഷുവര്‍.ബാക്കി ആറു പേര്‍ ആവറേജ്.മനുവിന്റെ കാര്യം എടുത്താല്‍ ഫസ്റ്റ് ക്ലാസ്സ്‌ പോയിട്ട് സെക്കന്റ്‌ ക്ലാസ്സുപോലും കിട്ടാന്‍ സാധ്യതയില്ല."
അച്ഛന്‍ ഒന്നും മിണ്ടുന്നില്ല.സര്‍ പിന്നെയും തുടര്‍ന്നു. "പ്രിന്‍സിപ്പല്‍  മേടം  advice ചെയ്തത് T.C. കൊടുത്തു വിടാനാണ്.നിങ്ങള്‍ പേടിക്കേണ്ട.അവന്‍ നന്നായി പാടുകയും കളിക്കുകയും ചെയ്യില്ലേ? എവിടെയും അഡ്മിഷന്‍ കിട്ടും.
ഞങ്ങള്‍ക്ക് പ്രാധാന്യം പത്താം ക്ലാസ്സില്‍ മുഴുവന്‍ ഫസ്റ്റ് ക്ലാസ്സാണ്." 
അച്ഛന്‍  കണ്ണടയൂരി  നിസ്സഹായതയോടെ തന്നെ നോക്കി ...... “നീ ക്ലാസ്സില്‍  പൊയ്ക്കോ”    പറയാനാവാത്ത ആത്മനിന്ദയോടെ സ്വയം ശപിച്ചു താന്‍ തിരിഞ്ഞു  നടന്നു .
--------------------------------------
“എന്താടാ സ്വപ്നം കാണുന്നത്?” അച്ഛന്റെ ശബ്ദം  കേട്ട് മനു  എണീറ്റു.അച്ചനും  ഇന്നു നേരത്തെയാണ്.വായനശാലയില് ‍കേറീട്ടില്ലായിരിക്കും .കൂടുതലൊന്നും   പറയാതെ അയാള്‍ അകത്തേക്ക് പോയി.
അച്ഛനും അമ്മയും കാര്യമായി സംസാരിക്കുകയാണ്.മനുവിന് ഭയമായി.എന്തൊക്കെയാണ് ഇനി ഉണ്ടാവുക? ജോണ്‍ സര്‍  പലതും  പറഞ്ഞിട്ടുണ്ടാവും.T.C വാങ്ങിയോ ആവൊ?
മനുവിറെ മനസ്സ് പെയ്യാന്‍ വിതുമ്പുന്ന കാര്‍മേഘം പോലെ കറുത്തി രുണ്ടു. ടെറസിന്‍ മുകളില്‍ നിന്നുമുള്ള പ്രാവിന്‍ കുഞ്ഞുങ്ങളുടെ  ചിറകടി ശബ്ദം ആദ്യമായി അവനെ  അലോരസപ്പെടുത്തി.
പുറത്ത് ഇരുട്ട് കൂടി കൂടി വരുന്നു മനുവിന്റെ കൈകാലുകള്‍ മരവിച്ചു.ഹൃദയതാളം അവന്റെതന്നെ കാതുകളില്‍ മുഴങ്ങി.


അവസാനം അച്ഛന്‍ ഉമ്മറത്തേക്ക്  വന്നു.കൂടെ അമ്മയും.
“മോനേ,"    :ആ വിളികേട്ടു മനു നിസ്സംഗതയോടെ അച്ഛനെ ശ്രദ്ധിച്ചു. 
”നീ  സാറു പറയുന്നതൊന്നും കാര്യമാക്കേണ്ട.എല്ലാവരും ഒരു  പോലെയാവില്ലല്ലോ.നമ്മള്‍ മാക്സിമം ശ്രമിക്കുക.നിനക്ക് മാര്‍ക്കൊക്കെ കിട്ടും”


മനുവിന് സഹിക്കാനായില്ല.നിറകണ്ണുകളോടെ അച്ഛനെയും അമ്മയെയും  മാറി മാറി നോക്കി.
“എനിക്ക് പറ്റ്ണില്യ അച്ഛാ. ഞാന്‍ നല്ലോണം വായിക്കുന്നുണ്ട്.ചിലത്  ഓര്മകിട്ടുന്നില്ല.” മനു  പൊട്ടി കരഞ്ഞു,
അയാള്‍ അടുത്തുവന്നു അവനെ കെട്ടിപിടിച്ചു....”സാരല്യ മോനേ ,ഞാന്‍ T.C യൊന്നും വാങ്ങുന്നില്ല,നീ അവിടെ തന്നെ  പഠിക്കും .നല്ല മാര്‍ക്കും വാങ്ങും”
അച്ഛന്റെ മാറില്‍ തലചേര്‍ത്തു    മനുവിന്റെ മനസ്സ്  പെയ്തിറങ്ങി.
കൂട്ടില്‍ പ്രാകുഞ്ഞുങ്ങളുടെ  ചിറകടി ശബ്ദം നിലച്ചിരുന്നു.പകരം സ്നേഹത്തിന്റെ  കുറുകുറു ശബ്ദം  മനു മെല്ലെ ശ്രദ്ധിച്ചു.. 

Tuesday, February 1, 2011

see you


                                              ഞാനിനി
                                              പിന്‍വലിയുകയാണ്‌
                                              ഇരുളിന്റെ
                                              മറവിലേക്ക് .............
                                              ആരവവും  
                                              തോരണവുമില്ലാത്ത
                                              തേങ്ങലും
                                              പൊട്ടിച്ചിരിയുമില്ലാത്ത
                                              കല്പനകളില്ലാത്ത  
                                              ആള്‍ത്തിരക്കില്ലാത്ത 
                                              നിതാന്ത
                                              മൂകതയുടെ
                                             പാതാളത്തിലേക്ക്‌
                                              റ്റാറ്റാ                            
                                              ബൈ ബൈ.